Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kylian Mbappe

എംബപ്പെ @ 100

മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ ഹാട്രിക്കിലൂടെ സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിനു വമ്പന്‍ ജയം.

ഹോം ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരത്തില്‍ 40, 60, 80 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകള്‍. സാന്‍റിയാഗൊ ബര്‍ണബ്യുവിന്‍റെ ഗാലറിയില്‍ തിങ്ങിനിറഞ്ഞ 72,226 കാണികളെ ആവേശത്തിലാക്കി റയല്‍ മാഡ്രിഡ് 4-1നു റയല്‍ സോസിഡാഡിനെ തകര്‍ത്തു. സീസണില്‍ റയല്‍ മാഡ്രിഡിന്‍റെ തുടര്‍ച്ചയായ ജയം, ഹോം ഗ്രൗണ്ടിലെ ആദ്യത്തേതും. 68-ാം മിനിറ്റില്‍ ബ്രസീല്‍ താരം വിനിസ്യൂസ് ജൂണിയറിന്‍റെ വകയായിരുന്നു റയല്‍ മാഡ്രിഡിന്‍റെ മറ്റൊരു ഗോള്‍.

105ല്‍ 100

ഹാട്രിക്കോടെ റയല്‍ മാഡ്രിഡിനായി ഗോള്‍ പങ്കാളിത്തത്തില്‍ സെഞ്ചുറി നേടാനും കിലിയന്‍ എംബപ്പെയ്ക്കു സാധിച്ചു. 105-ാം മത്സരത്തിലാണ് ഫ്രഞ്ച് താരം ഗോള്‍ പങ്കാളിത്തത്തില്‍ സെഞ്ചുറി തികച്ചത്. 89 ഗോളും 11 അസിസ്റ്റും ഉള്‍പ്പെടുന്നതാണ് എംബപ്പെയുടെ സെഞ്ചുറി പങ്കാളിത്തം.

റയലിനായി അതിവേഗം ഈ നേട്ടത്തിലെത്തിയത് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയാണ്. 86 മത്സരങ്ങളില്‍ റൊണാള്‍ഡോ 100 ഗോള്‍ പങ്കാളിത്തം പൂര്‍ത്തിയാക്കിയിരുന്നു (79 ഗോളും 21 അസിസ്റ്റും).

Sports

പരാഗ്വെയെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ

ഫിലാഡൽഫിയ: ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ. കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ നേടിയ ഏക ഗോളിലാണ് ഫ്രാൻസിന്‍റെ ജയം.

ഈ ലോകകപ്പിലെ ഏഴാമത്തെയും ഇതുവരെയുള്ള ലോകകപ്പുകളിൽ വച്ച് 19ാമത്തെയും ഗോളാണ് എംബാപ്പെയുടേത്.

പ്രീ-ക്വാർട്ടറിൽ ജർമനിയെ അട്ടിമറിച്ചെത്തിയ പരാഗ്വെ കടുത്ത പ്രതിരോധം തീർത്താണ് ഫ്രാൻസിനെ നേരിട്ടത്. ആദ്യ പകുതിയിൽ ഫ്രാൻസ് കളിയിൽ പൂർണ്ണ ആധിപത്യം പുലർത്തിയെങ്കിലും പരാഗ്വെയുടെ പ്രതിരോധം ഭേദിക്കാൻ അവർക്ക് സാധിച്ചില്ല.

പരാഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന്‍റെ മികച്ച പ്രകടനവും ഫ്രാൻസിന്‍റെ ഗോൾ ശ്രമങ്ങൾക്ക് തടസമായി. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണം ശക്തമാക്കി. 70-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡെസിറെ ഡൗയെ പരാഗ്വെ ബോക്സിൽ വീഴ്ത്തിയതിനാണ് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. കിക്ക് എടുത്ത എംബാപ്പെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ ഫ്രാൻസ് ക്വാർട്ടറിലേക്ക് കടന്നു.

Sports

എംബാപ്പെയ്ക്ക് നിഞ്ച ടർട്ടിൽ എന്ന ഓമനപ്പേര് വന്നതെങ്ങനെ? പേരിനുപിന്നിലെ രസകരമായ കഥ ഇങ്ങനെ...

ഫിഫ ലോകകപ്പ് മൈതാനത്തു നിറഞ്ഞുനിൽക്കുന്ന ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയെക്കുറിച്ചുള്ള കൗതുകകരമായ വാർത്ത സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുകയാണ്! കഴിഞ്ഞ ദിവസം സ്വീഡനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി ഫ്രാൻസിനെ പ്രീ-ക്വാർട്ടറിൽ എത്തിച്ചതോടെ എംബാപ്പെയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം 18 ആയി ഉയർന്നു. എന്നാൽ കളിക്കളത്തിലെ മിന്നും പ്രകടനങ്ങൾക്കിടയിലും, ആരാധകർക്കിടയിൽ എപ്പോഴും ചർച്ചയാകാറുള്ള ഒന്നാണ് എംബാപ്പെയുടെ പ്രശസ്തമായ ഡൊണാറ്റെല്ലോ അല്ലെങ്കിൽ നിഞ്ച ടർട്ടിൽ എന്ന ഓമനപ്പേര്. ഇതിനുപിന്നിൽ രസകരമായൊരു കഥയുണ്ട്!

2017-ൽ എംബാപ്പെ പിഎസ്ജി ക്ലബ്ബിലേക്ക് മാറിയ കാലത്താണ് കഥ തുടങ്ങുന്നത്. അന്ന് ടീമിലുണ്ടായിരുന്ന സഹതാരം പ്രെസ്നൽ കിംപെംബെ ആണ് എംബാപ്പെയെ ആദ്യമായി വട്ടപ്പേരിൽ വിളിച്ചത്. പ്രശസ്ത ടീനേജ് മ്യൂട്ടന്‍റ് നിഞ്ച ടർട്ടിൽസ് എന്ന കോമിക്-ആനിമേഷൻ കഥാപാത്രങ്ങളിലെ ഡൊണാറ്റെല്ലോ എന്ന നിഞ്ച ടർട്ടിലിന്‍റെ മുഖവുമായി എംബാപ്പെയ്ക്ക് നല്ല സാദൃശ്യമുണ്ടെന്നായിരുന്നു കിംപെംബെയുടെ കണ്ടെത്തൽ. എംബാപ്പെയുടെ വട്ടത്തിലുള്ള മുഖവും വലിയ ചിരിയും എക്സ്പ്രസീവ് ആയ കണ്ണുകളുമൊക്കെ നിഞ്ച ടർട്ടിലിനെ ഓർമിപ്പിക്കുന്നതാണെന്ന് സഹതാരങ്ങളും സമ്മതിച്ചതോടെ ഡ്രെസിംഗ് റൂമിലെ ആ തമാശ പിന്നീട് ഹിറ്റാവുകയും ലോകമെന്പാടുമുള്ള ആരാധകരുടെ കാതുകളിലേക്ക് എത്തുകയുമായിരുന്നു.

സഹതാരങ്ങൾ വട്ടപ്പേരിൽ കളിയാക്കുമ്പോഴും എംബാപ്പെ പുഞ്ചിരിയോടെയാണ് അതെല്ലാം കാണുന്നത്. പിന്നീട് പിഎസ്ജിയിലെ ബ്രസീലിയൻ താരങ്ങളായ നെയ്മറും ഡാനി ആൽവസും എംബാപ്പെയെ നിഞ്ച ടർട്ടിലുമായി ഉപമിച്ച് നിരവധി ട്രോളുകളും മീമുകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ചെല്ലപ്പേര് ആരാധകരും ഏറ്റെടുത്തു. ഒരിക്കൽ മത്സരത്തിനു ശേഷം പിഎസ്ജി മുൻ നായകൻ തിയാഗോ സിൽവ, എംബാപ്പെയ്ക്ക് നിഞ്ച ടർട്ടിലിന്‍റെ മാസ്ക് സമ്മാനിച്ചിരുന്നു. സംഭവം വൈറലായി മാറുകയും ചെയ്തു.

കളിക്കളത്തിൽ പുള്ളിപ്പുലിയുടെ വേഗമുണ്ടെങ്കിലും, ആരാധകർക്കും കൂട്ടുകാർക്കും എംബാപ്പെ ഇന്നും അവരുടെ പ്രിയപ്പെട്ട നിഞ്ച ടർട്ടിൽ തന്നെ!

Sports

വേട്ട തുടങ്ങി ഗോൾവേട്ടക്കാർ; സുവർണസിംഹാസനത്തിന് സൂപ്പർ പോരാട്ടം !

2026 ഫിഫ ലോകകപ്പിൽ ഗോളടിമേളംതീർത്ത് ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിനു തുടക്കമിട്ട് സൂപ്പർതാരങ്ങൾ. കരിയറിന്‍റെ അവസാനഘട്ടത്തിലും വിസ്മയം തീർക്കുന്ന ലയണൽ മെസി, ഫ്രാൻസിന്‍റെ പുതിയ അധ്യായം കുറിക്കുന്ന കിലിയൻ എംബാപ്പെ, ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കിയ ഏർലിംഗ് ഹാലൻഡ് എന്നിവരെല്ലാം ആദ്യ മത്സരങ്ങളിൽ തന്നെ വെടിപൊട്ടിച്ചുകഴിഞ്ഞു.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള "ഗോൾഡൻ ബോൾ', ഗോളടിവീരനുള്ള "ഗോൾഡൻ ബൂട്ട്' പുരസ്കാരങ്ങൾക്കുള്ള പോരാട്ടത്തിന് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്നിറങ്ങും.

ഇന്നലെ ആദ്യംതട്ടകത്തിൽ കയറിയ കിലിയൻ എംബാപ്പെ കരുത്തരായ സെനഗലിനെതിരേ ഇരട്ടഗോളുകളുമായാണു വേട്ടയ്ക്കു തുടക്കമിട്ടത്. ലോകകപ്പിൽ സാക്ഷാൽ ലിയോ മെസിയെ മറികടന്ന് 14 ഗോളുകളുമായി എംബാപ്പെ ലോകകപ്പ് ഗോളെണ്ണത്തിൽ മിറോസ്ലാവ് ക്ലോസെയ്ക്കും റൊണാൾഡോ നസാരിയോയ്ക്കും പിന്നാലെ മൂന്നാമതെത്തി.

മണിക്കൂറുകളുടെ വ്യത്യാസത്തിൽ അൾജീരിയക്കെതിരേ കളത്തിലിറങ്ങിയ മെസി തകർപ്പൻ ഹാട്രിക്ക് ഗോളുമായാണ് മുപ്പത്തിയട്ടിന്‍റെ ബാല്യം അറിയിച്ചത്. വടക്കേ അമേരിക്കൻ ലോകകപ്പിനു പന്തുരുളും മുൻപ് ലോകകപ്പിലാകെ 13 ഗോളായിരുന്നു മെസിയുടെ സമ്പാദ്യം.

അൾജീരിയക്കെതിരായ ഹാട്രിക്കോടെ മെസി ലോകകപ്പ് ഗോൾവേട്ടക്കാരിൽ ജർമൻ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പം ഒന്നാംസ്ഥാനത്തേക്കു കുതിച്ചെത്തി. റിക്കാർഡ് ബുക്കിൽ തനിച്ചു പേരെഴുതാൻ മെസിക്ക് ഇനി ഒരു കളികൂടി ധാരാളം.

ഇത്തവണ ഗോൾഡൻ ബൂട്ടിനു മെസിക്കും എംബാപ്പെയ്ക്കും വെല്ലുവിളിയായേക്കാവുന്ന നോർവെയുടെ ഏർലിംഗ് ഹാലൻഡും ലോകകപ്പിലെ അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല. ഇറാക്കിനെതിരേ തന്‍റെ ട്രേഡ് മാർക്ക് ഇരട്ട ഗോളുകളുമായി ഹാലൻഡും ഗോൾഡൻ ബൂട്ടിനായി തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

ഇത്തവണ കരുത്തുറ്റ ടീമുമായി എത്തുന്ന നോർവെ ലോകകപ്പിൽ എത്രമാത്രം മുന്നോട്ടുപോകും എന്നതിനെ ആശ്രയിച്ചിരിക്കും ഹാലൻഡിന്‍റെ സുവർണപാദുകമോഹം. നാലോ അഞ്ചോ കളികൾ കിട്ടിയാൽപോലും ഗോൾഡൻ ബൂട്ട് അടിച്ചെടുക്കാനുള്ള ടാലന്‍റ് ഹാലൻഡിനുണ്ട്.

മെസി ട്രിക്കിൽ റിക്കാർഡുകൾ തരിപ്പണം

ആദ്യ മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന കിരീടം നിലനിർത്താനുള്ള യാത്ര തുടങ്ങിയത്. മത്സരത്തിൽ തകർപ്പൻ ഹാട്രിക് കുറിച്ചുകൊണ്ട് ക്യാപ്റ്റൻ ലയണൽ മെസി ലോകകപ്പ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തു.

ഈ ഗോളുകളോടെ എണ്ണത്തിൽ 16 ഗോളുമായി മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പം എത്തിയ മെസി ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനുമായി.

വഴിമാറിയത് 2018-ൽ സ്പെയിനെതിരേ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റിക്കാർഡ്.

എംബാപ്പെയുടെ റിക്കാർഡ് വേട്ടയും ഹാലൻഡിന്‍റെ കന്നി അങ്കവും

സെനഗലിനെതിരായ മത്സരത്തിൽ ഫ്രാൻസ് ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് വിജയം വരിച്ചപ്പോൾ ചുക്കാൻപിടിച്ചത് കിലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനമാണ്.

മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ എംബാപ്പെ, ഒലിവർ ജിറൂഡിനെ മറികടന്ന് ഫ്രാൻസിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരനായി മാറി.

ലോകകപ്പിൽ മാത്രം എംബാപ്പെയുടെ ആകെ ഗോൾ സമ്പാദ്യം ഇതോടെ പതിനാലിലേക്ക് ഉയർന്നു. മറുഭാഗത്ത് ലോകകപ്പ് വേദിയിലേക്ക് വലിയൊരു ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ നോർവെയ്ക്കായി ഏർലിംഗ് ഹാലൻഡ് തന്‍റെ ക്ലാസ് തെളിയിച്ചു.

ഇറാഖിനെ ഒന്നിനെതിരേ നാലുഗോളുകൾക്ക് തകർത്ത മത്സരത്തിൽ ഇരട്ട ഗോളുകളുമായാണ് ഹാലൻഡ് തന്‍റെ ലോകകപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കിയത്.

കാത്തിരിപ്പ് സിആർ സെവന്‍റെ ലാസ്റ്റ് ഡാൻസിനായി

മെസിയും എംബാപ്പെയും ഹാലൻഡും ആദ്യ മത്സരങ്ങളിൽ തന്നെ കളം നിറഞ്ഞു കഴിഞ്ഞപ്പോൾ, ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നത് കരിയറിലെ ആറാം ലോകകപ്പിനായി ബൂട്ടണിയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തിനാണ്.

തന്‍റെ കരിയറിലെ ഒരേയൊരു കനകസിംഹാസനം ലക്ഷ്യമിട്ടാണ് റൊണാൾഡോ ഇന്ന് രാത്രി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് എതിരെ ഹൂസ്റ്റണിൽ കളത്തിലിറങ്ങുന്നത്.

മെസിയുടെ ഹാട്രിക്കും എംബാപ്പെയുടെയും ഹാലൻഡിന്‍റെയും ഇരട്ട ഗോളുകളും നൽകുന്ന വലിയ ആവേശം റൊണാൾഡോയെ എത്രത്തോളം പ്രചോദിപ്പിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഗോൾഡൻ ബോളിനായുള്ള ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പോരാട്ടത്തിന് വടക്കേ അമേരിക്കൻ മണ്ണിൽ ഔദ്യോഗികമായി തിരികൊളുത്തിക്കഴിഞ്ഞു.

Sports

അപ്പീൽ നൽകില്ല

അരീന: ഫോർവേഡ് താരം കിലിയൻ എംബാപ്പെയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന ഫ്രഞ്ച് ലേബർ കോടതി വിധിക്കെതിരേ അപ്പീൽ നൽകില്ലെന്ന് പാരീസ് സെന്‍റ് ജർമെയ്ൻ (പിഎസ്ജി). എംബാപ്പെയ്ക്ക് 61 മില്ല്യണ്‍ യൂറോ (640 കോടി രൂപ) ശന്പളവും ബോണസും നൽകണമെന്നായിരുന്നു കോടതി വിധി.

പിഎസ്ജിക്കൊപ്പമുള്ള ഏഴ് സീസണുകൾക്ക് ശേഷം എംബാപ്പെ റയൽ മാഡ്രിഡിൽ ചേർന്നു. 30 ദശലക്ഷം യൂറോ (320 കോടി രൂപ) വാർഷിക ശന്പളമാണ് ക്ലബിൽ താരത്തിന് ലഭിക്കുന്നത്. പിഎസ്ജിക്കായി 308 മത്സരങ്ങളിൽനിന്ന് എംബാപ്പെ 256 ഗോളുകൾ നേടിയിരുന്നു.

Sports

എംബാപ്പെയ്ക്ക് ഇരട്ട ഗോൾ; റയൽ മാഡ്രിഡിന് ജയം

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയൽ മാഡ്രിഡിന് ജയം. ഏവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കു വിയ്യാറയലിനെ വീഴ്ത്തി റയൽ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ജയം നിര്‍ണയിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ വിനീഷ്യസ് ജൂണിയറിന്‍റെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ ലഭിച്ച പന്ത് വലയിലെത്തിച്ചാണ് എംബാപ്പെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഇതോടെ ഈ സീസണിലെ താരത്തിന്‍റെ ലീഗ് ഗോളുകളുടെ എണ്ണം 20 ആയി.

മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച താരം റയലിന്‍റെ വിജയം ഉറപ്പിച്ചു. വിനീഷ്യസ് ജൂണിയർ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല.

ജയത്തോടെ 21 കളിയില്‍ നിന്ന് 51 പോയിന്‍റുമായാണ് റയല്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 20 കളിയില്‍ 49 പോയിന്‍റുമായി ബാഴ്‌സലോണ രണ്ടാമതാണ്.

 

Sports

റയല്‍ മാഡ്രിഡിനു തിരിച്ചടി

ജിറോണ: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിനു തിരിച്ചടി. എവേ പോരാട്ടത്തില്‍ കുഞ്ഞന്മാരായ ജിറോണയോട് 1-1ന് റയല്‍ മാഡ്രിഡ് സമനിലയില്‍ കുടുങ്ങി.

45-ാം മിനിറ്റില്‍ ലീഡ് നേടിയ ജിറോണയെ 67-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെ നേടിയ പെനാല്‍റ്റി ഗോളിലാണ് റയല്‍ സമനിലയില്‍ പിടിച്ചത്. ഈ വര്‍ഷം എംബപ്പെയുടെ 60-ാം ഗോളാണ്.

സമനിലയോടെ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തു തുടരും. 14 മത്സരങ്ങളില്‍നിന്ന് 33 പോയിന്‍റാണ് റയലിനുള്ളത്. ലാ ലിഗയില്‍ റയലിന്‍റെ തുടര്‍ച്ചയായ മൂന്നാം സമനിലയാണ്. 34 പോയിന്‍റുമായി എഫ്‌സി ബാഴ്‌സലോണയാണ് ലീഗിന്‍റെ തലപ്പത്ത്.

Latest News

Corehub Up